2009, ജൂലൈ 3, വെള്ളിയാഴ്‌ച


യൂറോപ്പില്‍ ചെറുകിട വിപണനമേഖല

വീണ്ടും തളര്‍ന്നു


ലണ്ടന്‍: യൂമറാപ്യന്‍ യൂണിയന്‍ മേഖലയിലെ ചെറുകിട വില്പന മേഖലയില്‍വന്‍ ഇടിവ്. ഏപ്രിലില്‍ നേരിയ പുരോഗതി കാണിച്ച ഈ മേഖലയില്‍ വീണ്ടും കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണ്. കഴിഞ്ഞ മേയില്‍ 3.3 ശതമാനം തളര്‍ച്ചയാണ് ഈ മേഖലയിലുണ്ടായത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കടുത്തമാന്ദ്യം കമ്പോളത്തില്‍ നേരത്തേതന്നെ പ്രകടമായിരുന്നു.

എന്നാല്‍ മാര്‍ച്ച് മാസത്തില്‍ ഉപഭോക്താക്കള്‍ കമ്പോളത്തില്‍ കൂടുതലായി പണം ചലവിട്ടത് ചെറിയ പ്രതീക്ഷ നല്‍കുകയായിരുന്നു. മാര്‍ച്ചില്‍ 0.4 ശതമാനത്തിന്റെയും ഏപ്രിലില്‍ 0.1 ശതമാനത്തിന്റെയും വളര്‍ച്ചയുണ്ടായതോടെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ച പ്രതീതിയും യൂറോപ്യന്‍ രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.

പലിശനിരക്കുകള്‍ വെട്ടിക്കുറച്ച ബാങ്കുകളില്‍ ചിലത് ചെറിയതോതില്‍ പലിശ ഉയര്‍ത്തിയത് ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു. പക്ഷേ മേയ് മാസത്തെ കണക്കുകള്‍ പുറത്തുവന്നതോടെ ആശങ്കകള്‍ വര്‍ധിക്കുകയാണ് ചെയ്തത്. മുന്‍മാസങ്ങളിലുണ്ടായ നേരിയ പുരോഗതിയില്‍നിന്നും വന്‍ പതനമാണ് ഇപ്പോഴുണ്ടായത്. ജൂണിലെ കണക്കുകള്‍കൂടി പുറത്തുവരുന്നതോടെ വീഴ്ചയുടെ ആഘാതം വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. 1999 ല്‍ യൂറോ നിവില്‍വന്നശേഷമുള്ള ഏറ്റവും മോശമായ കണക്കായിരിക്കും ജൂണിന് പറയാനുണ്ടാവുക. ചരിത്രത്തില്‍ ആധ്യമായി പൂജ്യത്തിനുതാഴേക്ക് ഗ്രാഫ് പോയത്തിന് ജൂണ്‍ സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ഡൈവാ സെക്യൂരിറ്റീസിലെ എക്കണോമിസ്റ്റ് കോളിന്‍ എലിസ് പറയുന്നു. മേയില്‍തന്നെ പണപ്പെരുപ്പം പൂജ്യത്തിലെത്തിയതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

തൊഴില്‍നഷ്ടം ഉയര്‍ന്നുതന്നെ പോകുന്നതാണ് പ്രധാന തിരിച്ചടി. വ്യക്തികള്‍ കമ്പോളത്തില്‍ ചെലവിടുന്ന പണത്തിന്റെ അളവ് കുറയാന്‍ ഇതാണ് പ്രധാന കാരണം. വില കുറഞ്ഞ സമയത്ത് തങ്ങളുടെ കരുതല്‍ ധനം ചെലവിട്ട ഉപഭോക്താക്കള്‍ ഇപ്പോള്‍ അതിലും കുറവുവരുത്തിയിരിക്കയാണ്.

ശ്രീലങ്കയില്‍ ചൈനക്ക് 'സെസ്'

ബെയ്ജിംഗ്: ശ്രീലങ്കയില്‍ വന്‍ മുതല്‍മുടക്കിനൊരുങ്ങുന്ന ചൈനീസ് വ്യവസായികള്‍ക്കായി സ്പെഷ്യല്‍ എക്കണോമിക് സോണ്‍ വരുന്നു. കൊളംബോയിലാണ് ഈ സോണ്‍ നിലവില്‍വരുന്നത്. ഹോങ്കോംഗ് ആസ്ഥാനമായ കോണ്‍ഗ്ളോമെററ്റ് ഹൂയിചെന്‍ ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ് ആയിരിക്കും ഇവിടത്തെ പ്രധാന ഇന്‍വെസ്റ്റര്‍.
ചൈനീസ് സന്ദര്‍ശനവേളയില്‍ സര്‍ക്കാരുമായും മറ്റും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി റോഹിത ബോഗോല്ലഗമ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. അഭ്യന്തരയുദ്ഖത്തില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കയ്ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള വാതിലാണ് ചൈനീസ് നിക്ഷേപത്തോടെ തുറന്നുകിട്ടുന്നത്.
ലോകശക്തികളില്‍ നിര്‍ണായക സ്ഥാനമാണ് ചൈനയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ചെനയുമായി കൂടുതല്‍ സഹകരിച്ചുപോകാനാണ് തങ്ങളുടെ തീരുമാനമെന്ന് റോഹിത പറഞ്ഞു. പക്ഷേ ഇന്ത്യയുമായുള് സഹകരണത്തെ ഇത് പ്രതികൂലമായി ബാധിക്കില്ല. റയില്‍വേ പാളങ്ങള്‍ രണ്ടും സമാന്തരമായി നീണ്ടുപോകുന്നതുപോലെയായിരിക്കും ഇരു രാജ്യങ്ങളുമായുള്ള ശ്രീലങ്കയുടെ ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 28 മില്ല്യണ്‍ ഡോളറാണ് ആദ്യഘട്ടത്തില്‍ ഹൂയിചെന്‍ ശ്രീലങ്കയില്‍ മുതല്‍ മുടക്കുന്നത്. കൊളംബോയിലെ മിരിഗമയിലാണ് ഇപ്പോള്‍ സ്പെഷ്യല്‍ എക്കണോമിക് സോണിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. സ്ിറി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍നിന്നും 40 കിലോമ്ീററും പ്രധാന തുറമുഖത്തില്‍നിന്നും 55 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം.
ഇതോകൊപ്പം ഹംബന്‍ടോട തുറമുഖ വികസനത്തിനായി ചൈനീസ് ബാങ്കായ എക്സിം 360 ഡോളറിന്റെ വായ്പയും ലഭ്യമാക്കുന്നുണ്ട്. നോറോചോളൈ വൈദ്യൂതി നിലയത്തിന്റെ രണ്ടും മൂന്നും ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 891 മില്ല്യണ്‍ ഡോളര്‍ രണ്ട് പലിശക്ക് ലഭ്യമാക്കാമെന്ന വാഗ്ദാനവും ചൈന നല്‍കിയിട്ടുണ്ട്. 900 മെഗാവാട്ട് ആണ് വൈദ്യൂതി നിലയത്തിന്റെ ഉത്പാദന ശേഷി.