2009, ജൂൺ 4, വ്യാഴാഴ്‌ച

അയര്‍ലന്‍ഡില്‍ ജോലി

നഷ്ടമാകുന്നവരുടെ എണ്ണം

166 ശതമാനം വര്‍ധിച്ചു


ഡബ്ളിന്‍: ആഗോളസാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ ജോലി നഷ്ടമാകുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. പ്രതിവര്‍ഷം ജോലി നഷ്ടമാകുന്നവരുടെ എണ്ണത്തില്‍ 166 ശതമാനത്തിന്റെ വര്‍ധനയാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്ന് വ്യവസായ വകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം ദിനംപ്രതി 336 പേര്‍ക്ക് എന്ന തോതിലാണ് തൊഴില്‍ നഷ്ടപ്പെട്ടത്. 2009 ലെ ആദ്യ അഞ്ചു മാസത്തിനിടെതന്നെ 36,000 പേര്‍ക്ക് ജോലി നഷ്ടമായി. 2008 ലെ ആദ്യ അഞ്ചുമാസം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 13,500 മാത്രമായിരുന്നു.

ജപ്പാന്‍ കമ്പനികള്‍ മുതല്‍മുടക്കില്‍ വന്‍ കുറവ് വരുത്തി  
ടോകിയോ: ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തന മേഖലയില്‍ മുതല്‍ മുടക്കുന്നതില്‍ ജപ്പാന്‍ കമ്പനികള്‍ വന്‍ കുറവുവരുത്തി. പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിലും പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിലും 25 ശതമാനംവരെ കുറവാണ് കമ്പനികള്‍ ഒരു വര്‍ഷത്തിനിടെ വരുത്തിയിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍തന്നെ പദ്ധതിവിഹിതത്തിന്റെ വിനിയോഗത്തില്‍ 17 ശതമാനം കുറവ് വരുത്തിയിരുന്നു. ജപ്പാന്റെ സാമ്പത്തിക സ്ഥിതിയെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2009 ലെ ആദ്യ പാദത്തില്‍ അവരുടെ സാമ്പത്തിക നില 15 ശതമാനം വാര്‍ഷിക നിരക്ക് എന്ന നിലയില്‍ ചുരുങ്ങിയിരുന്നു. ആഗോളസാമ്പത്തിക പ്രതിസന്ധി മൂലം കയറ്റുമതി മേഖലയിലുണ്ടായ തളര്‍ച്ചയാണ് ഈ തിരിച്ചടക്കു കാരണം. അതേസമയം കണക്കുകള്‍ മോശമാണെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്ന് ജെ പി മോര്‍ഗനിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ മസാമികി അഡാകിയുടെ അവകാശവാദം.

ദക്ഷിണാഫ്രിക്കയില്‍ അര ലക്ഷം തൊഴിലവസരം

കേപ് ടൌണ്‍: നടപ്പ് വര്‍ഷത്തില്‍ ദക്ഷിണാഫ്രിക്കയില്‍ അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രസിഡന്റ് ജേക്കബ് സൂമ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം രാജ്യത്തെ ആദ്യമായി അഭിസംബോധനചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമാണിത്. പക്ഷേ ഈ പ്രതിസന്ധിയെ എന്തുവിലകൊടുത്തും മറികടന്നേ പറ്റൂ. ഈ നിമിഷം മുതല്‍ 2009 ഡിസംബര്‍ അവസാനിക്കുന്നതിനകം 5,00,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 2014 ല്‍ നാല് മില്ല്യണ്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കും. എന്നാല്‍ ഇത് എങ്ങനെയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന ദക്ഷിണാഫ്രിക്കയില്‍ നാലിലൊന്നുപേര്‍ തൊഴില്‍ രഹിതരാണ്. രാജ്യത്തെ 40 ശതമാനം ജനങ്ങളും ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവരാണ്. ഇവരില്‍ മഹാഭൂരിപക്ഷത്തിന്‍്െറയും പ്രതിദിന വരുമാനം ഒരു ഡോളറില്‍ താഴെയാണ്.
യൂറോപ്പില്‍ തൊAdd Videoഴില്‍ രഹിതരുടെ എണ്ണം വര്‍ധിക്കുന്നു 
കൂടുതല്‍ സ്പെയിനില്‍  

ഡബ്ളിന്‍: യൂറോപ്പില്‍ തൊഴില്‍ രഹിതരായവരുടെ 
എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. യൂറോപ്പിലെ 
16 രാജ്യങ്ങളിിലും യാതൊരു തൊഴിലും 
ഇല്ലാത്തവരുടെ എണ്ണം ഏപ്രിലില്‍ 9.2 
ശതമാനമായി വര്‍ധിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചി
പ്പിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ യൂറാപ്പില്‍ 
രേഖപ്പെടുത്തുന്ന തൊഴില്‍ രഹിതതരുടെ ഏറ്റവും 
വലിയ പടയാിണിത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ 8.9 ശതമാനം തൊഴില്‍ രഹിതരാണ് ഉണ്ടായിരുന്നത്. ഇത്തരമാരു അവസ്ഥ ഈ മേഖല മുമ്പ് നേരിട്ടത് 1999 സെപ്തംബറിലായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ 27 രാജ്യങ്ങളുടെയും കാര്യം പരിഗണിച്ചാലും സ്ഥിതി വ്യത്യസ്ഥമല്ലെന്നുകാണാം. തൊഴില്‍ രഹിതരുടെ എണ്ണം 8.4 ശതമാനമായിരുന്നത് 8.6 ശതമാനാമായാണ് വര്‍ധിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ആകെ തൊഴില്‍ രഹിതര്‍ 20.8 മില്ല്യണ്‍ ജനങ്ങളായി വര്‍ധിച്ചു. 5,56,000 പേര്‍ ഈ പട്ടികയില്‍ പുതുതായി ഇടം പിടിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജോലിതേടി യൂറോപ്പിന് പുറത്തേക്ക് പോകുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ട്. 14.58 മില്ല്യണ്‍ ജനങ്ങളാണ് ഇപ്പോള്‍ യൂറോപ്പിന് പുറത്ത് ജോലി ചെയ്യുന്നത്. ഇതില്‍ 3.96,000 പേര്‍ അടുത്തിടെയാണ്് ജോലിക്കായി മറ്റ് മേഖലകളിലേക്ക് പോയത്. തൊഴിലില്ലായ്മയില്‍ ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത് സ്പെയിനിലാണ്. 18.1 ശതമാനം പേര്‍ക്ക് ഇവിടെ ജോലിയില്ല. ലാറ്റ്വിയയും (17.4 ശതമാനം) ലിത്വനിയായു(16.85 ശതമാനം) മാണ് തൊട്ടുപിറകിലുള്ളത്. എന്നാല്‍ രാജ്യത്തെ തൊഴില്‍ രഹിതരുടെ എണ്ണം കുറഞ്ഞതായാണ് സപെയിന്‍ അധികൃതരുടെ നിലപാട്. 36,20,139 തൊഴില്‍ രഹിതര്‍ ഉണ്ടായിരുന്നതില്‍ 24,741 പേരുടെ കുറവ് വന്നിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു. അതേസമയം തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്താത്ത രണ്ട് രാജ്യങ്ങളും 27 അംഗ യൂറോപ്യന്‍ യൂണിയനിലുണ്ട്. റുമാനിയയും ഗ്രീസുമാണ് ആ രാജ്യങ്ങള്‍. തൊഴില്‍ രഹിതരുടെ എണ്ണം ജര്‍മിനിയില്‍ 7.6 ശതമാനത്തില്‍നിന്നും 7.7 ശതമാനമായും ഫ്രാന്‍സില്‍ 8.8 ശതമാനത്തില്‍നിന്നും 8.9 ശതമാനമായും വര്‍ധിച്ചു.