2009, ജൂൺ 4, വ്യാഴാഴ്‌ച

ജപ്പാന്‍ കമ്പനികള്‍ മുതല്‍മുടക്കില്‍ വന്‍ കുറവ് വരുത്തി  
ടോകിയോ: ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തന മേഖലയില്‍ മുതല്‍ മുടക്കുന്നതില്‍ ജപ്പാന്‍ കമ്പനികള്‍ വന്‍ കുറവുവരുത്തി. പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിലും പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിലും 25 ശതമാനംവരെ കുറവാണ് കമ്പനികള്‍ ഒരു വര്‍ഷത്തിനിടെ വരുത്തിയിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍തന്നെ പദ്ധതിവിഹിതത്തിന്റെ വിനിയോഗത്തില്‍ 17 ശതമാനം കുറവ് വരുത്തിയിരുന്നു. ജപ്പാന്റെ സാമ്പത്തിക സ്ഥിതിയെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2009 ലെ ആദ്യ പാദത്തില്‍ അവരുടെ സാമ്പത്തിക നില 15 ശതമാനം വാര്‍ഷിക നിരക്ക് എന്ന നിലയില്‍ ചുരുങ്ങിയിരുന്നു. ആഗോളസാമ്പത്തിക പ്രതിസന്ധി മൂലം കയറ്റുമതി മേഖലയിലുണ്ടായ തളര്‍ച്ചയാണ് ഈ തിരിച്ചടക്കു കാരണം. അതേസമയം കണക്കുകള്‍ മോശമാണെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്ന് ജെ പി മോര്‍ഗനിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ മസാമികി അഡാകിയുടെ അവകാശവാദം.

അഭിപ്രായങ്ങളൊന്നുമില്ല: